...

13 views

വിശപ്പ്
അന്നം ദെെവമാണത്രെ.
ദെെവം വലിയവനുമാണത്രെ.
എന്നിട്ടും
എന്റെ വയറിന്റെ തീ അണയ്ക്കാന്‍ ആരും വന്നില്ല.
ദെെവങ്ങള്‍ പല വേഷങ്ങളിലുണ്ടായിരുന്നു.
അമ്പലവും പള്ളികളുമുണ്ടായിരുന്നു.
അടക്കിയ വയറുമായി കയറിച്ചെന്നപ്പോള്‍,
"വഴിയോരത്തിരുന്നോളാന്‍".
ജീവനില്ലാത്ത പ്രതിമയ്ക്ക് തലവണങ്ങി നീ നേ൪ച്ചയിട്ടപ്പോള്‍ ,
ഒരു നാണയം എന്റെ കെെയ്യില്‍
ഭിക്ഷയായ് തന്നിരുന്നെങ്കില്‍
എന്റെ പ്രാണനെങ്കിലും ഒളിപ്പിച്ചുവെക്കാമായിരുന്നു.
എരിഞ്ഞ എന്റെ വയറിന്റെ ശാപം
മുപ്പത്തിമുക്കോടി ദെെവങ്ങളെയും ചുട്ടെരിക്കട്ടെ.

© കാദംബരി