...

7 views

ദി ഹാർട്ട്‌ ❤
ഇന്നാണ് ആനിന്റെ കോളേജിലെ ഫെസ്റ്റിവൽ. പഠിച്ച് ഒരു ഇൻവെസ്റ്റിഗേറ്റർ ആവണമെന്നാണ് ആനിന്റെ ആഗ്രഹം. അതിന് ഇനിയും ഒന്നരവർഷം ബാക്കിയുണ്ട്. വളരെ നല്ല കുട്ടിയാണ് ആൻ. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെയാണെങ്കിലും അതിന്റെ ഒരു ജാടയും അവൾക്കില്ല. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ. അവളെന്നു വെച്ചാൽ അവർക്ക് ജീവനാണ്. ഒരു ഹാപ്പി ഫാമിലി.
ഫ്രണ്ട്‌സൊക്കെ ഒരു പാട് പരുപാടി ക്ക് ഉണ്ടെങ്കിലും ആൻ ഒന്നിനുമില്ല. കാരണം ആളൊരു ചെറിയ നാണകാരിയാണ്. അത് മാത്രമല്ല ഇൻവെസ്റ്റിഗേറ്റർ ആകണമെന്നാണഗ്രഹമെങ്കിലും പേടിക്കാരിയാണവൾ.
പെട്ടെന്നാണ് കൂട്ടുകാരിയോട് സംസാരിച്ചു കൊണ്ടിരുന്നവൾക് ചെറിയ ഒരു നെഞ്ചുവേദന അനുഭവപ്പെട്ടത്. അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ശരീരം ആകെ ഒരു തളർച്ചപോലെ. മെല്ലെ അവളുടെ കണ്ണുകളടയാൻ തുടങ്ങി. നെഞ്ചുവേദനയുടെ തീവ്രത കൂടി കൂടി വന്നു.
പെട്ടെന്നുതന്നെ കോളേജിലെ രണ്ടു ടീച്ചേഴ്സും കൂട്ടുകാരും അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഇപ്പോൾ അവൾ ഐസുവിലാണ്. പുറത്ത് അച്ഛനും അമ്മയും വിവരമറിഞ്ഞു വന്നിട്ടുണ്ട്.
ഡോക്ടർ അച്ഛനെ റൂമിലേക്കു വിളിച്ചു.
"ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇനിയും ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ മകൾ ഇനി ജീവിക്കുമോ എന്നറിയില്ല."ഡോക്ടർ അച്ഛനോട് പറഞ്ഞു.
"എന്താണ് ഡോക്ടർ ഞങ്ങൾ ചെയ്യണ്ടത് എത്ര ക്യാഷ് വേണമെങ്കിലും ഞാൻ തരാം എന്റെ ഒരേ ഒരു മോളാണ് അവിടെ കിടക്കുന്നത് "ഇത്രയും പറഞ്ഞ് അച്ഛൻ കരയാൻ തുടങ്ങി.
"നോക്കു മിസ്റ്റർ ജോസഫ് ഒരു ഓപ്പറേഷൻ ഞങ്ങൾ ചെയ്യാം. പക്ഷെ അത്കൊണ്ടൊന്നും നിങ്ങളുടെ മകളുടെ ജീവന് ഉറപ്പ് തരാൻ ഞങ്ങളെ കൊണ്ട് പറ്റില്ല ഒന്നെങ്കിൽ നിങ്ങൾ ഹൃദയം മാറ്റിവെക്കണം അല്ലെങ്കിൽ പിന്നെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കണം ". ഡോക്ടർ അയാളോട് പറഞ്ഞു.
"സർ ഞങ്ങൾ ഹൃദയം മാറ്റിവെക്കാൻ റെഡി ആണ്.എത്ര ക്യാഷ് വേണെങ്കിലും ഞങ്ങൾ കൊടുക്കാം."അയാൾ ഡോക്ടർക് മറുപടി കൊടുത്തു.
"ജോസഫ് ഇത് കിട്നി മാറ്റിവെക്കുന്നത് പോലെ അല്ല അതൊക്കെ ഒരു മനുഷ്യന് രണ്ടെണ്ണമുണ്ട് പക്ഷെ ഇത് ഒന്നേയുള്ളു അത് കിട്ടണമെങ്കിൽ മറ്റൊരാൾ മരിക്കണം അതും ഹൃദയത്തിന്റെ തുടിപ്പ് നിൽക്കാനും പാടില്ല ""അത്കൊണ്ട് തന്നെ കുറച്ച് റിസ്ക്കാണ് ഇത് ". എന്തായാലും ഞാൻ എനിക്കറിയാവുന്ന ഹോസ്പിറ്റലിലൊക്കെ ഒന്നന്വേഷിക്കട്ടെ. ദൈവം സഹായിച്ചാൽ നിങ്ങളുടെ മകൾ ജീവിക്കും നമുക്ക് പ്രാർത്ഥിക്കാം "ഇത്രയും പറഞ് ഡോക്ടർ പുറത്തേക്ക് പോയി.
ഐസുവിൽ നിശ്ചലമായി കിടക്കുന്ന അവളെ നോക്കി അമ്മ ഒരേ കരച്ചിലാണ്. അറിയാവുന്നിടത്തൊക്കെ വിളിച്ചു നോക്കി പക്ഷെ ഒരു രക്ഷയുമില്ല ബ്രെയിൻ ഡെത്ത് ഉണ്ടെങ്കിൽ തന്നെ അതൊക്കെ കുറച്ച് ദൂരെയുള്ള ഹോസ്പിറ്റലിലാണ്. ഇവിടെ എത്തുമ്പോയേകും ആ ഹൃദയത്തിന് ജീവനുണ്ടാവാൻ സാധ്യത ഇല്ല.
പക്ഷെ ദൈവത്തിന്റെ തീരുമാനം വേറൊന്നായിരുന്നു. പെട്ടെന്ന് ഒരച്ഛനും ചെറിയൊരു പെൺകുട്ടിയും കുറച്ചാളുകളും കരഞ്ഞു കൊണ്ട് ഓടിവരുന്നത് ഇവർ ശ്രദ്ധിച്ചു.സ്‌ട്രെക്ചറിൽ ഒരു പെൺകുട്ടിയുമുണ്ട്. തലയിൽ നിന്നും നന്നായി ചോര പോവുന്നുണ്ട്.
3 ദിവസത്തിനു ശേഷം ആൻ കണ്ണ് തുറന്നു. പക്ഷെ അവളുടെ ഉള്ളിലുള്ള ഹൃദയം അത് അവളുടേതല്ല. മറ്റൊരാളുടെ ഹൃദയത്തിലൂടെ അവൾക് ഒരു പുനർജീവൻ കിട്ടിയിരിക്കുകയാണ്.
6മാസങ്ങൾക്കു ശേഷം ആൻ നല്ല ഉറക്കത്തിലാണ്.
അവളുടെ അടുത്തേക്ക് ഒരു പെൺകുട്ടി വരുന്നത് പോലെ അവൾക് കാണുന്നു. പക്ഷെ മുഖം വ്യക്തമല്ല. അവൾ ആരെയോ കണ്ട് പേടിച്ചോടാൻ തുടങ്ങി. പെട്ടെന്ന് അവളുടെ തലയ്ക്കു ആരോ കമ്പി കൊണ്ടടിച്ചു.
ആൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.
അവളുടെ ഹൃദയമിടിപ്പ് കൂടികൂടി വന്നു. അവൾ ചുറ്റും നോക്കി. കുറച്ച് വെള്ളം കുടിച് വീണ്ടും ബെഡിൽ തന്നെ കിടന്നു.
പക്ഷെ എത്ര ശ്രമിച്ചിട്ടും അവളുടെ ഉള്ളിൽ നിന്നും ആ സ്വപ്നം മായുന്നില്ല. ഹൃദയം പടപാടാന്ന് ഇടിച്ചു കൊണ്ടേയിരുന്നു.
ദിവസങ്ങൾ കടന്നുപോയി. പക്ഷെ ആ സ്വപ്നം അത് നിരന്തരം അവൾ കണ്ടുകൊണ്ടേയിരുന്നു. അത് അവളെ വല്ലാതെ വേട്ടയാടി.
എന്തായാലും ഇതിനെ കുറിച് അന്വേഷിക്കാൻ അവൾ തീരുമാനിച്ചു.
അവൾക്കൊന്നുറപ്പായിരുന്നു ഇ ഹൃദയവും ആ പെൺകുട്ടിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ചിലപ്പോ ആ പെൺകുട്ടിയുടേതായിരിക്കും ഇ ഹൃദയം. പക്ഷെ അവൾ ആരാന്നറിയണം. അവൾക് എന്ത് സംഭവിച്ചതാണെന്നറിയണം. ഇ ഹൃദയം എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അത് എന്താണെന്നറിയണം.
സത്യത്തിൽ ആനിന് അറിയില്ലായിരുന്നു അവളുടെ ഉള്ളിലുള്ള ഹൃദയം ആരുടേതാണെന്ന്. അവളുടെ മാതാപിതാക്കൾ അത് അവളോട് പറഞ്ഞില്ല.
പലവട്ടം അവൾ അതവരോട് ചോദിച്ചെങ്കിലും അവർ അതിനുള്ള ഉത്തരം കൊടുത്തില്ല.
അവസാനം അവൾ ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റലിൽ പോകാൻ തന്നെ അവൾ തീരുമാനിച്ചു. അവൾ അവിടെ ചെന്ന് ആ ഡോക്ടറെ കണ്ടു.
"ഹ എന്താ മോളെ എല്ലാം ഒക്കെ എല്ലേ എന്തെങ്കിലും പ്രശ്നം ഉണ്ടോ "ഡോക്ടർ ഇവളെ കണ്ടതും പുഞ്ചിരിയോടെ ചോദിച്ചു.
"പ്രശ്നം ഒന്നുല്ല ഡോക്ടർ പക്ഷെ എനിക്ക് അന്ന് ഹൃദയം തന്നവരുടെ ഡീറ്റെയിൽസ് ഒന്ന് വേണമായിരുന്നു."അവൾ ഡോക്ടറോട് പറഞ്ഞു
"എന്താ അയാൾ വല്ല പ്രശ്നവും ഉണ്ടാക്കിയോ."ഡോക്ടർ ചോദിച്ചു.
"ആര് "ആൻ ഒരു സംശയത്തോടെ ഡോക്ടറെ നോക്കി.
"ആ പെണ്ണിന്റെ അച്ഛൻ. അയാൾ ഒരു ക്യാഷ് കൊതിയനാ."അയാൾ അവളുടെ അച്ഛനാണോ എന്ന് പോലും ഞാൻ സംശയിച്ചുപോയി."പക്ഷെ മോൾക് ഭാഗ്യമുണ്ട് അതാ ആ കുട്ടിക്ക് അന്ന്..... അയാൾ പറഞ്ഞു നിർത്തി
"എന്ത് പറ്റിയിട്ടാ ആ കുട്ടി അന്ന് വന്നത് "ആൻ ചോദിച്ചു.
"തലയ്ക്ക് അടികൊണ്ടതായിരുന്നു. എന്തുപറ്റിയതാണെന്ന് ചോദിച്ചിട്ട് അയാൾ പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറഞ്ഞു.""ഞങ്ങൾ അന്ന് കംപ്ലയിന്റ് കൊടുക്കാൻ ഇരുന്നതാ പിന്നെ മോൾക് ആ ഹൃദയം അന്ന് ആവിശ്യം ആയിരുന്നു മോളുടെ അച്ഛൻ അന്ന് അത് വിലക്കി അയാൾക് ചോദിക്കുന്ന ക്യാഷ് കൊടുത്തു. പിന്നെ അത് പോലീസിൽ ആക്‌സിഡന്റ് എന്ന് റിപ്പോർട്ട്‌ കൊടുത്തു. ". ഇത് കേട്ടപ്പോൾ ആനിന് നല്ലോണം വിഷമം വന്നു.
അവൾ ഡീറ്റൈൽസും വാങ്ങി അവിടെ നിന്ന് വീട്ടിലേക് പോയി. അന്ന് അവൾ അച്ഛനോടും അമ്മയോടും ഒന്നും മിണ്ടിയില്ല. താൻ കാരണം ഒരു പെൺകുട്ടിക്ക് കിട്ടണ്ട നീതി നിഷേധിക്കപ്പെട്ടു എന്നുള്ള കുറ്റബോധം അവളിൽ നല്ലോണം ഉണ്ടായിരുന്നു. അത്കൊണ്ടുതന്നെ അവൾക് എന്താണ് സംഭവിച്ചതെന്നറിയണം.
ആൻ തന്റെ ഷെൽഫിൽ നിന്നും ആ ഡീറ്റെയിൽസ് എടുത്തു.
"ആർദ്ര "ആ പേര് വായിച്ചപ്പോൾ തന്നെ അവളുടെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. അവൾ ആ അഡ്രസ് നോക്കി.
പൂങ്കവനം ഹൌസ്
തിരുവനന്തപുരം
ആറ്റിപ്ര
അവൾ പിറ്റേ ദിവസം തന്നെ ആ അഡ്രസ്സിലേക് പോയി നോക്കി എങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. അവർ വീടുമാറി പോയിരുന്നു.
"ഇനി എന്ത് ചെയ്യും "എന്നാലോചിച് ഇരിക്കുമ്പോയാണ് അവൾക് ആ ഡോക്ടറെ ഓർമ വരുന്നത്. അവൾ വീണ്ടും ഹോസ്പിറ്റലിൽ തന്നെ തിരിച്ചുപോയി അയാളെ കണ്ടു. പക്ഷെ അയാൾ ഇപ്രാവിശ്യം അവളോട് കുറച്ചു ദേഷ്യപ്പെട്ടു.
"എന്താ മോളെ തന്റെ പ്രശനം. ഇത് പോലീസ് അറിഞ്ഞാൽ എന്റെ ജോലി പോവും മോളുടെ അച്ഛനും കുടുങ്ങും " എനിക് വേറൊന്നും അറിയില്ല പ്ലീസ്‌ ഒന്ന് പോകുമോ.
അവൾ നിരാശയോടെ വീട്ടിലേക് മടങ്ങി. അവൾ എല്ലാം നിർത്താം എന്ന് ഒരു നിമിഷം ചിന്തിച്ചു. പക്ഷെ അവളുടെ ഹൃദയം അതിനവളെ സമ്മതിക്കാത്തത് പോലെ. അവളുടെ മുഖത്തെ വിഷമം കണ്ട് അമ്മ അവളോട് കാര്യം തിരക്കി. ആദ്യം ഒക്കെ അവളുടെ അമ്മ ഇ അന്വേഷണതെ എതിർത്തെങ്കിലും അവൾ അമ്മയോട് കരഞ്ഞു പറഞ്ഞു. "എനിക്ക് രാത്രി ഉറങ്ങാൻ പറ്റുന്നില്ല അമ്മേ "എന്ന്.
അത് കേട്ടപ്പോൾ അവളുടെ അമ്മ ചോദിച്ചു നിനക്കെന്താണറിയേണ്ടതെന്ന്.
"അന്ന് ഹോസ്പിറ്റലിൽ അവളുടെ കൂടെ ആരൊക്കെയാണ് ഉണ്ടായിരുന്നത് "ആൻ ചോദിച്ചു.
"ഒരു പ്രായമായ മനുഷ്യൻ അത് അവളുടെ അച്ഛനാണെന്ന് തോനുന്നു. പിന്നെ ഒരു 12 വയസ്സ് പ്രായം തോനിക്കുന്ന പെൺകുട്ടി. പിന്നേ വേറെ രണ്ട് പേരും. ആ പെൺകുട്ടിക്ക് ശരിക്കും സങ്കടം ഉള്ളതുപോലെ തോന്നി. പക്ഷെ അയാൾ കുറെ അഭിനയിച്ചു. നിന്റെ അച്ഛൻ അയാൾക് കുറെ ക്യാഷ് കൊടുത്തിട്ടുണ്ട്. പക്ഷെ പിന്നെയും അയാൾ അച്ഛന് വിളിച്ചിരുന്നു.പൈസക്ക് വേണ്ടി ".
ഇത് കേട്ടതും അവൾ അച്ഛന്റെ മൊബൈലിൽ നിന്നും ആ നമ്പർ എടുക്കാനുള്ള തന്ത്രപ്പാടിലായി അതിനായി അവൾ അച്ഛന്റെ ഫോണെടുത്തു നോക്കി. പക്ഷെ നമ്പർ ഇല്ലായിരുന്നു. കാൾ ലിസ്റ്റിൽ നിന്നും നമ്പർ പോയിരുന്നു. അവൾ കാളിങ് ലിസ്റ്റെടുക്കാൻ തീരുമാനിച്ചു അതിനു വേണ്ടി അവൾ സൈബർ സെല്ലിലുള്ള തന്റെ ഫ്രണ്ടിനോട് സഹായം ആവിശ്യപെട്ടു.5 മാസം മുമ്പുള്ള കാളിങ് ലിസ്റ്റെടുത്തു നോക്കി അതിൽ നിന്നും അവളുടെ അച്ഛന് തുടർച്ചയായി കാൾ വന്നു കൊണ്ടിരുന്ന ആളുടെ ഡീറ്റെയിൽസ് എടുത്തു. അത് 'അശോകൻ' എന്ന ആളുടെ പേരിലാണുള്ളത്. അപ്പൊ അതാണ് അർദ്ര യുടെ അച്ഛൻ. അവൾ ആ സിം ഇപ്പോൾ ഉള്ള ലൊക്കേഷൻ കണ്ടുപിടിച്ചു. പക്ഷെ അതുള്ളത് കാസർഗോഡ് കർണാടക ബോർഡറിലാണ് ആ നമ്പറിലേക് വിളിച് നോകിയെങ്കിലും കാൾ എടുക്കുന്നില്ല. അവൾ അങ്ങോട്ടേക് പോകാൻ തന്നെ തീരുമാനിച്ചു. പക്ഷെ അവളുടെ അച്ഛനും അമ്മയും അതിന് ഒരിക്കലും സമ്മതിച്ചില്ല. അവൾ അതൊന്നും കൂട്ടാക്കിയില്ല. പക്ഷെ ഒറ്റയ്ക്കു പോകാൻ അവൾക് ചെറിയൊരു ഭയം ഉണ്ട്. അവൾ തന്റെ ഫ്രണ്ടായ "അരുണിനോട് "കാര്യങ്ങൾ ഒക്കെ പറഞ്ഞു. ആദ്യം അവൻ അവളെ തടുത്തെങ്കിലും അവളുടെ റിക്വസ്റ്റിനു മുന്നിൽ അവൻ സമ്മതിച്ചു.
അങ്ങനെ രാവിലെ തന്നെ അരുണും ആനും കാസർഗോഡ് തലപ്പാടിയിലേക് യാത്രയായി. അവർ ട്രെയിനിലായിരുന്നു സഞ്ചരിച്ചത്. ഇടയ്ക്കൊന്ന് മയങ്ങിപ്പോയ അവളുടെ ചിന്തയിലേക് എന്തൊക്കെയോ ഓർമ്മകൾ പാഞ്ഞു വന്നു. അവൾ പെട്ടെന്ന് കണ്ണ് തുറന്നു. പെട്ടെന്നാണ് അവളുടെ മുമ്പിലേക് ഒരു പെൺകുട്ടി കടലയുമായി വരുന്നത്.ആ കുട്ടിയെ കണ്ടതും അവളുടെ ഹൃദയം പിന്നെയും ഇടിക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് കൂടികൂടി വന്നു. എവിടെയോ ആ കുട്ടിയെ കണ്ടതുപോലെ അവൾക്കൊരു തോന്നൽ.
"ചേച്ചി കടല വേണോ "ആ കുട്ടിയുടെ ചോദ്യം കേട്ട് അവൾ ആ ചിന്തയിൽ നിന്നും ഞെട്ടി.
"വേണ്ട "മോളുടെ പേരെന്താ ". ആൻ ചോദിച്ചു.
പക്ഷെ ആ കുട്ടി ചെറിയൊരു ഭയത്തോടെ അവിടെ നിന്നും പോയി.
അങ്ങനെ അവർ കാസർകോടെത്തി. സൈബർ സെല്ലിലെ അവളുടെ ഫ്രണ്ട് കൊടുത്ത ഡീറ്റെയിൽസ് വെച്ച് അവർ അയാൾ താമസിക്കുന്ന ലോഡ്ജിൽ പോയി. പക്ഷെ അവർ ആ റൂമിൽ എത്തിയപോയെക്കും അയാൾ ആ റൂമിൽ മരിച്ച നിലയിലായിരുന്നു. ഇത് കണ്ട അവർ ആകെ പേടിച്ചുപോയി.
"മതി എല്ലാം നിർത്തികൊ നമുക്ക് തിരിച്ചുപോകാം "അരുൺ ആനിനോട് കുറച്ച് ദേഷ്യത്തിൽ പറഞ്ഞു.
"അങ്ങനെ നിർത്താൻ പറ്റില്ലടോ. ഇത് എന്റെ ഉള്ളിൽ തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവന്റെ കഥയാണ്. എന്നെ രക്ഷിച്ച ആ ജീവന്റെ തുടിപിന് എന്ത് സംഭവിച്ചതെന്നറിയാതെ ഞാൻ ഇവിടെന്നെങ്ങോട്ടും വരില്ല ". അവൾ ഇത്രയും പറഞ്ഞുകൊണ്ട് നിലത്തു വീണുകിടക്കുന്ന അയാളുടെ ഫോൺ എടുത്തു നോക്കി. അവളുടെ ഹൃദയമിടിപ്പ് കൂടികൊണ്ടിരുന്നു. അതിൽ ഗാലറിയിൽ പോയി നോക്കി. അതിൽ അവൾ കണ്ടു അവളുടെ ഉള്ളിലെ തുടിപ്പിന്റെ മുഖം. ആർദ്രയുടെ ഫോട്ടോ കണ്ടതും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. അപ്പോഴാണ് അവൾ ആർദ്രയുടെ അടുത്ത് നിൽക്കുന്ന ചെറിയ പെൺകുട്ടിയെ ശ്രദ്ധിച്ചത്. അവൾ വേഗം അരുണിന് ആ ഫോട്ടോ കാണിച്ചു കൊടുത്തു."ഇത് ആ ട്രെയിനിൽ വെച്ച് കണ്ട ആ പെൺകുട്ടിയെല്ലേ ". അവൾ അരുണിനോട് ചോദിച്ചു.
"അതെ "എന്നും പറഞ്ഞ് അവർ വേഗം ആ ഫോണിൽ നിന്നും ഫോട്ടോ അവരുടെ ഫോണിലേക്ക് അയച്ച് അവിടെ നിന്ന് ഇറങ്ങി.
അവർ യാത്ര ക്ഷീണം ഉള്ളത് കൊണ്ട് അന്ന് അവിടെ നിന്ന് പിറ്റേദിവസം രാവിലെ തന്നെ ട്രെയിനിൽ തിരുവനന്തപുരതെക്ക് യാത്ര തിരിച്ചു. അവൾ ആ ട്രെയിനിൽ ആ കുട്ടിയെ കാത്തിരുന്നു. പക്ഷെ കുറെ നേരമായിട്ടും ആ കുട്ടി വന്നില്ല.അവസാനം ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ നിർത്തി. അറിയാതെ ആൻ ഒന്ന് മഴങ്ങിപ്പോയി. പെട്ടെന്ന് അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു. അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. അവൾ ജനാലയ്ക്ക് പുറത്തേക് നോക്കുമ്പോൾ ആ കുട്ടി കടലയും കൊണ്ട് സ്റ്റേഷനിൽ നടന്നു പോവുന്നത് അവൾ കണ്ടു. പക്ഷെ അപ്പോയെക്കും ട്രെയിൻ അവിടെ നിന്നും പാസ്സ് ചെയ്തിരുന്നു. അവൾ അരുണിനെയും വിളിച് വേഗം ആ ട്രെയിനിൽ നിന്നും ഇറങ്ങി.
അവൾ ആ കുട്ടിയുടെ പുറകെ തന്നെ പോയി. ആ കുട്ടിയെ പിടിച്ചു നിർത്തി.
ഇവർ അവളോട് പേര് ചോദിക്കുന്നുണ്ടെങ്കിലും ആ കുട്ടി ഒന്നും മിണ്ടുന്നില്ല. അവസാനം അവർ അവരുടെ കയ്യിലുള്ള ആ ഫോട്ടോ കാണിച്ചു. ആർദ്ര യെ കണ്ടതും അവൾ കരയാൻ തുടങ്ങി.
"നിങ്ങൾ ആരാ പോലീസ് ആണോ "അവൾ അവരോട് ചോദിച്ചു.
"അല്ല ഞങ്ങൾ ആർദ്രയുടെ കൂട്ടുകാരാ നിന്റെ ചേച്ചിക്ക് എന്താ സംഭവിച്ചത് "
ആൻ ചോദിച്ചു.
"ചേച്ചി ഒരു പാവമായിരുന്നു. ചെറിയ ചെറിയ ജോലികൾ ചെയ്ത് ചേച്ചി ആയിരുന്നു എന്നെ നോക്കിയിരുന്നത്. എന്റെ അച്ഛൻ ഒരു മോശമായിരുന്നു. ചേച്ചിയെയും എന്നെയും ഒരുപാട് അടിക്കുമായിരുന്നു. ഒരു ദിവസം ജോലിക് പോയ സമയം അയാൾ ഒരു അച്ഛനാണെന്ന് നോക്കാതെ എന്നെ പീഡിപ്പിച്ചു."ചേച്ചിയോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് അച്ഛൻ പറഞ്ഞു ". പക്ഷെ ഇത് അയാൾ സ്ഥിരമാക്കി ഇതൊന്നും ചേച്ചി അറിഞ്ഞില്ല. ഒരു ദിവസം വീട്ടിൽ അയാൾ വേറൊരുത്തനെയും കൊണ്ട് വന്നു പക്ഷെ ചേച്ചി ജോലി കഴിഞ് വരുമ്പോൾ ഇത് കണ്ടു. ചേച്ചി ഒരു കത്തിയുമെടുത്ത് അയാളുടെ നേർക്ക് പോയി പക്ഷെ പിന്നിൽ നിന്നും അച്ഛൻ ചേച്ചിയുടെ തലയ്ക് അടിച്ചു കൊന്നു."ഇത്രയും പറഞ് അവൾ പൊട്ടി കരയാൻ തുടങ്ങി.
"മോൾ എങ്ങനെ ഇവിടെ എത്തി "അരുൺ ചോദിച്ചു.
"എന്നെ അയാൾ ഒരു മോശപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പക്ഷെ ഞാൻ ആരും കാണാതെ അവിടെ നിന്ന് രക്ഷപെട്ടതാ ".
ഇതൊക്കെ കേട്ട് അരുണും ആനും ഒരു നിമിഷം നിശബ്ദരായി. അവർ അവളെയും കൊണ്ട് അനാഥാലയത്തിലേക് പോയി. ആർദ്രയുടെ അനുജത്തി ഇനി അവിടെ സുരക്ഷിതയാണ്.
ഒരുപാട് യാത്ര ക്ഷീണം ഉണ്ട് അവൾക്. കുറെ നാളുകൾക്കു ശേഷം ഇന്ന് അവൾ നന്നായി ഉറങ്ങി. ഹൃദയതുടിപ്പുകൾ ശാന്തമായി തുടിച്ചുകൊണ്ടേയിരുന്നു.......
© junaida junaida ismail